നേരിട്ടത് സമാനതകളില്ലാത്ത മർദനവും പീഡനവും; ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിത മരിച്ചു

ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം. ആറ് ദിവസമായി പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു. പെൺകുട്ടിയെ ക്രൂരമായി മർദിച്ച തലയോലപ്പറമ്പ് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തും
പോക്‌സോ കേസ് അതിജീവിതയാണ് 19കാരിയായ പെൺകുട്ടി. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റിക കൊണ്ട് പെൺകുട്ടിയുടെ തലയ്ക്ക് അനൂപ് അടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തിരുന്നു. ഞാൻ മരിക്കാൻ പോകുകയാണെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ പോയി ചത്തോ എന്ന് ആക്രോശിക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ച് കിട്ടാതായതോടെയാണ് അനൂപ് വീട്ടിലെത്തിയത്. വാതിൽ തുറന്ന പെൺകുട്ടിയോട് ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദിച്ചു. പിടിച്ചു തള്ളി തെറിച്ചുവീണ പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു. കൈയിൽ കിട്ടിയ ചുറ്റിക കൊണ്ടും അടിച്ചു
പെൺകുട്ടി ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങിയതോടെ കത്തി കൊണ്ട് അനൂപ് ഷാൾ മുറിച്ചു. താഴെ വീണ പെൺകുട്ടി ഉറക്കെ കരഞ്ഞതോടെ മുഖം അമർത്തിപ്പിടിച്ചു. ഇതോടെ പെൺകുട്ടി ബോധരഹിതയായി. മരിച്ചെന്ന് കരുതി അനൂപ് ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
The post നേരിട്ടത് സമാനതകളില്ലാത്ത മർദനവും പീഡനവും; ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിത മരിച്ചു appeared first on Metro Journal Online.