Gulf

ദുബായിൽ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ കടുത്ത ശിക്ഷ; പ്രവാസിക്ക് രണ്ട് വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും

ദുബായ്: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച കേസിൽ ദുബായിൽ പ്രവാസിക്ക് രണ്ട് വർഷം തടവും ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷം രൂപ) പിഴയും ശിക്ഷ വിധിച്ചു. ദുബായ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

പുതിയ ട്രാഫിക് നിയമമനുസരിച്ച് മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഈ കേസിൽ, പ്രതി മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് വാഹനം ഓടിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.

 

നിയമലംഘനം നടത്തിയ സമയത്ത് പ്രതി അലക്ഷ്യമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റും തുടർന്നുള്ള നിയമനടപടികളും ഉണ്ടായത്. വിധി പ്രകാരം, പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.

യുഎഇയിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷകളാണ് നൽകുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്നതാണ് ഈ കോടതി വിധി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button