WORLD

ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നാല് വിദേശ തൊഴിലാളികൾ അടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയെ ലക്ഷ്യമാക്കി ഇസ്രായേൽ ഒക്ടോബറിൽ ആക്രമണം ആരംഭിച്ച ശേഷം ഇസ്രായേലിന് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്

അതേസമയം ലെബനന്റെ തെക്കൻ മേഖലയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. ലെബനനിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം 12 ലക്ഷത്തോളം പേർ കുടിയൊഴിക്കപ്പെട്ടതായാണ് വിവരം

അതേസമയം വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യാപക ബോംബാക്രമണത്തിൽ 46 പലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ കമാൽ അദവാൻ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ ആശുപത്രി ഉപകരണങ്ങളും മരുന്നുകളും സൂക്ഷിച്ച കെട്ടിടം തകർന്നു. ആശുപത്രി ഹമാസ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നാണ് ഇസ്രായേലിന്റെ ആരോപണം.

The post ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button