അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ട ആനയെ മയക്കുവെടി വെച്ചു
അതിരപ്പിള്ളി വനമേഖലയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ചികിത്സിക്കാനായി മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം. വെറ്ററിനറി ഡോക്ടർ അരുൺ സക്കറിയയും സംഘവും സ്ഥലത്തെത്തി നിരീക്ഷണം നടത്തിയ ശേഷം ആനയെ മയക്കുവെടി വെച്ചു. വെടിയേറ്റ ആന കാട്ടിലേക്ക് നീങ്ങി
വെറ്റിലപ്പാറ പ്ലാന്റേഷൻ കോർപറേഷന്റെ ഫാക്ടറിക്ക് സമീപം പുഴയുടെ തുരുത്തിലാണ് ആനയുള്ളത്. 15 മുതൽ ആന ഈ പ്രദേശത്തുണ്ട്. ഇടവിട്ട ദിവസങ്ങളിൽ ആനയെ കണ്ടതിനെ തുടർന്നാണ് വനംവകുപ്പ് നിരീക്ഷണം നടത്തിയത്. മറ്റൊരു ആനയുമായി കൊമ്പ് കോർത്തപ്പോൾ കുത്തേറ്റതാണെന്നാണ് കരുതുന്നത്.
മസ്തകത്തിൽ രണ്ട് മുറിവുണ്ട്. ആനയുടെ ഒരു മുറിവ് ഭേദമായ നിലയിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആന അവശനായ നിലയിലാണ്. ഡിഎഫ്ഒ അടക്കമുള്ളവരും സ്ഥലത്തുണ്ട്.
The post അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ട ആനയെ മയക്കുവെടി വെച്ചു appeared first on Metro Journal Online.