Kerala

ചെന്താമരക്ക് വേണ്ടിയുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ച് പോലീസ്; തിരച്ചില്‍ തുടര്‍ന്ന് നാട്ടുകാര്‍

പാലക്കാട് നെന്മാറയില്‍ നാടിനെ നടുക്കിയ ഇരട്ടകൊലപാതകത്തിലെ പ്രതി ചെന്താമരക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് താത്കാലികമായി അവസാനിപ്പിച്ചു. പോത്തുണ്ടി മാട്ടായിക്കരയില്‍ ചെന്താമരയെ കണ്ടെന്ന നാട്ടുകാരായ കുട്ടികളുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പോലീസ് രാത്രി 9.30വരെ തിരച്ചില്‍ നടത്തിയത്. എന്നാല്‍, കാട്ടിനുള്ളിലേക്ക് ചെന്താമര പോകാന്‍ സാധ്യതയുള്ളതിനാലും നാളെ രാവിലെ തിരച്ചില്‍ ആരംഭിക്കാമെന്ന തീരുമാനത്തിന്റെ പുറത്തും പോലീസ് താത്കാലികമായി തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

വീടുകളിലും കുറ്റികാടുകളിലും നിര്‍ത്തിയിട്ട വാഹനങ്ങളിലുമെല്ലാം തിരിച്ചില്‍ നടത്തിയിരുന്നു. സ്ത്രീകളടക്കമുള്ള നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളായിരുന്നു.

അതേസമയം, പോലീസ് തിരച്ചില്‍ നിര്‍ത്തിയെങ്കിലും തിരച്ചില്‍ തുടരാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.

തിങ്കാളാഴ്ച രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. 2019 ല്‍ സുധാകരന്റെ ഭാര്യയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഇതിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍ കഴിയുന്നതിനിടെ 2022 ല്‍ കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുതെന്നായിരുന്നു ഉപാധി. 2023 ല്‍ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ഇളവ് ചുരുക്കി. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചത്.

The post ചെന്താമരക്ക് വേണ്ടിയുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ച് പോലീസ്; തിരച്ചില്‍ തുടര്‍ന്ന് നാട്ടുകാര്‍ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button