റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് ആർബിഐ; ലോണുകളുടെ പലിശനിരക്ക് കുറയും

അടിസ്ഥാന പലിശ നിരക്ക്(റിപ്പോ റേറ്റ്) കുറച്ച് റിസർവ് ബാങ്ക്. 0.25 ശതമാനമാണ് റിപ്പോ നിരക്ക് വെട്ടിക്കുറച്ചത്. ഫെബ്രുവരിയിലും ആർബിഐ പലിശനിരക്ക് കാൽശതമാനം കുറച്ചിരുന്നു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റിപ്പോ ഇന്ന് കുറച്ചതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു
ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുന്നത് ജനങ്ങൽക്ക് വൻ ആശ്വാസമാകും.
റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. വാണിജ്യ ബേങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന സർപ്ലസ് പണത്തിന് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.
The post റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് ആർബിഐ; ലോണുകളുടെ പലിശനിരക്ക് കുറയും appeared first on Metro Journal Online.